Wednesday, May 1, 2013

ആമയും കുറുക്കനും



പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
വേനലവധിയൊക്കെ സന്തോഷത്തോടെ ആഘോഷിക്കുകയാണല്ലേ എല്ലാപേരും. ഇത്തവണ നമുക്ക് ഒരു കുറുക്കന്റെയും ആമയുടെയും കഥ  കേൾക്കാം
ഒരിടത്തൊരിടത്ത് ഒരു പുഴവക്കിൽ കുറെ മൃഗങ്ങൾ ജീവിച്ചിരുന്നു.  ആമകളും, മുയലുകളും, കുറുക്കന്മാരും ഒക്കെ. പരസ്പരം വളരെ സഹകരണത്തോടെയായിരുന്നു അവരുടെ ജീവിതം.  വളരെ സൗഹാർദ്ദത്തൊടെ ജീവിച്ചിരുന്ന അവരുടെ ഇടയിലേയ്ക്ക്  ചിണ്ടൻ കുറുക്കൻ താമസമാക്കിയതോടെ അതുവരെ നിലനിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് ഇളക്കം തട്ടി.  ചെറു മൃഗങ്ങളെ ഉപദ്രവിച്ചും മറ്റും കഴിഞ്ഞിരുന്ന  അവൻ എല്ലാപേർക്കും ഒരു ശല്യം തന്നെയായിരുന്നു. 
            ഒരു ദിവസം അവൻ പിടികൂടിയത് പാവം ആമയെയായിരുന്നു. കുറുക്കൻ പിടികൂടിയതും പേടിച്ചരണ്ട ആമ തന്റെ തോടിനുള്ളിലേയ്ക്ക് വലിഞ്ഞു.  ആമയുടെ പുറം തോട് വളരെ കട്ടിയുള്ളതായതിനാൽ കുറുക്കന് അതിനെ കടിച്ചു മുറിച്ച് തിന്നാൻ പറ്റിയില്ല.  കുറുക്കൻ പല വിദ്യകളും നോക്കി.  രക്ഷയില്ല ഈ സമയമെല്ലാം പാവം ആമ പേടിച്ചരണ്ട്  തന്റെ തോടിനുള്ളിൽ ഇരിക്കുകയായിരുന്നു.  പല വഴികളും നോക്കി രക്ഷയില്ലാഞ്ഞിട്ട് അവൻ ആമയെ അടുത്തു കണ്ട ഒരു പാറപ്പുറത്തേയ്ക്ക്  എറിയാനായി എടുത്തു.  അപകടം മനസ്സിലാക്കിയ ആമ പെട്ടെന്ന്  തോന്നിയ ബുദ്ധിയിൽ ഇങ്ങനെ പറഞ്ഞു, “ അയ്യോ, കുറുക്കച്ചാരേ എന്നെ എങ്ങനെ വേണമെങ്കിലും കൊന്നോളൂ  പക്ഷേ ദയവായി വെള്ളത്തിലെറിഞ്ഞ് കൊല്ലരുതേ, ഞാൻ ശ്വാസം മുട്ടി കഷ്ടപ്പെട്ടു പോകും.”
            പെട്ടെന്ന് ഇത് കേട്ട കുറുക്കൻ അധികം ചിന്തിക്കാൻ നിന്നില്ല.  വെള്ളത്തിലെറിയരുതെന്നല്ലേ ആമ നിലവിളിക്കുന്നത്എന്നാൽ  പിന്നെ അവനെ വെള്ളത്തിലെറിഞ്ഞു തന്നെ കൊല്ലാം. ആവേശം അവന്റെ ബുദ്ധിയെ കീഴ്പ്പെടുത്തിയ നിമിഷത്തിൽ കുറുക്കൻ ആമയെ വെള്ളത്തിലേയ്ക്കെറിഞ്ഞു. 
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആമ ഇങ്ങനെ വിളിച്ചു പറഞ്ഞു, “എടാ മണ്ടൻ കുറുക്കാ. കരയിലും വെള്ളത്തിലും ജീവിക്കുന്ന എന്നെ വെള്ളത്തിലെറിഞ്ഞു കൊല്ലാൻ നോക്കിയ നിന്റെ അമിതാവേശം എന്റെ ജീവൻ രക്ഷിച്ചു.  ഇനിയെങ്കിലും ആരെയും  ഉപദ്രവിക്കാതെ ജീവിക്കാൻ  നോക്ക്” ഇത്രയും പറഞ്ഞുകൊണ്ട് ആമ കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു.
            അമിതാവേശം നമ്മെ മണ്ടന്മാരാക്കും, അല്ലേ കുഞ്ഞുങ്ങളേ.. ഒരു പ്രവൃത്തി ചെയ്യും മുൻപ് രണ്ടു വട്ടം ആലോചിക്കണം. അതുപോലെലെ തന്നെ, കൃത്യമയത്ത്  തോന്നുന്ന ബുദ്ധി ജീൻ പോലും രക്ഷക്കും....
      ഇനി, മയെക്കുറിച്ച് കൂടുറിയാദാവിടെയും  കുറുക്കനെക്കുറിച്ചറിയാദാ ഇവിടെയും ക്ലിക്ക് ചെയ്തേ...

Monday, April 1, 2013

കുരങ്ങനും കുറുക്കനും കൃഷി ചെയ്ത കഥ...



പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
        പരീക്ഷയൊക്കെ കഴിഞ്ഞ്, മധ്യവേനലവധിയുടെ ഉത്സാഹത്തിലാണല്ലോ എല്ലാപേരും.  കഴിഞ്ഞ കുറേ നാളുകളായി കുഞ്ഞു കഥകൾ പറഞ്ഞു പറഞ്ഞ് ഞാനും നിങ്ങളിൽ ഒരാളായി ഒരു കൊച്ചു കുഞ്ഞായി മാറി.  ഇതാ  ഇന്ന്, ഒരു  കുഞ്ഞു  കഥയുമായി ഇതാ നിങ്ങളുടെ അടുത്തേയ്ക്ക് വീണ്ടും
        ഇന്ന്, കുറുക്കനും കുരങ്ങനും കൂടി കൃഷി നടത്തിയ കഥ പറയാം, ട്ടോ.
        പണ്ടുപണ്ട്പണ്ടൊരിടത്ത് ഒരു കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. അവർ വല്യ ചങ്ങാതിമാരായിരുന്നു.  എന്നാലും, കുറുക്കൻ, തന്റെ ജന്മനാ ഉള്ള കൗശലം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.  ഒരു ദിവസം കുരങ്ങന് ഒരു ബുദ്ധി തോന്നി.  വെറുതെ ചുറ്റിയടിച്ച് കറങ്ങി നടന്നു സമയം കളയാതെ വല്ല ജോലിയും ചെയ്താലോ.  ഉറുമ്പും തേനീച്ചയും ഒക്കെ കണ്ടില്ലേ, എപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതരായിരിക്കും.  താൻ മാത്രമിങ്ങനെ നടന്നാലോ കുരങ്ങൻ കുറുക്കനോട് ഇക്കാര്യം പറഞ്ഞു. 
        എന്തു ജോലിയാണ് തങ്ങൾക്ക് ചെയ്യാൻ പറ്റുക?  അവർ തലപുകഞ്ഞാലോചിച്ചു.  ഒടുവിൽ നിർദ്ദേശം കുറുക്കനിൽ നിന്നു തന്നെ വന്നു.  നമുക്ക് കൃഷിപ്പണി ചെയ്താലോ?  കൃഷി ചെയ്തു  കിട്ടുന്ന ആദായം രണ്ടുപേർക്കും പങ്കുവയ്ക്കാം... കുരങ്ങന് ഈ ആശയം ഇഷ്ടപ്പെട്ടു.  കൃഷി തുടങ്ങുന്നതിനു മുൻപ് അവർ തമ്മിൽ ഒരു കരാറുണ്ടാക്കി. കൃഷി വിളവ് ഭാഗം വയ്ക്കുന്നത്  എങ്ങനെ വേണമെന്ന് ഒരാൾ പറയും എന്ത് കൃഷി ചെയ്യണമെന്ന്  മറ്റെയാൾ തീരുമാനിക്കും.  ഇത്തവണ കൃഷി വിഭവത്തിന്റെ തല ഭാഗം കുറുക്കനും, കീഴ്ഭാഗം കുരങ്ങനും; നിർദ്ദേശം വച്ചത് കുറുക്കനായിരുന്നു.  ഒന്നുമാലോചിക്കാതെ കുരങ്ങൻ സമ്മതിച്ചു. 

        ആദ്യത്തെ കൃഷി വാഴക്കൃഷിയായിരുന്നു.  കുറുക്കനും കുരങ്ങനും വളരെ ഉത്സാഹമായി വെള്ളം കോരിയും വളം ഇട്ടും വളരെ തകൃതിയായി കൃഷി തുടർന്നു.  വിളവെടുപ്പ് സമയമെത്തി.  വീതം വയ്പ്പിന്റെ  കാര്യം കുറുക്കനാണ് എടുത്തിട്ടത്.  കൃഷി വിഭവത്തിന്റെ തലഭാഗം (മുകളിലത്തെ ഭാഗം)  കരാറനുസരിച്ച് കുറുക്കനും കീഴ്ഭാഗം കുരങ്ങനും അവകാശപ്പെട്ടതാണ്.  വാഴയായിരുന്നല്ലോ കൃഷി.  വിളവെടുത്തപ്പോൾ വാഴക്കുലയെല്ലാം കുറുക്കനും കിട്ടി കുറുക്കനൊപ്പം നിന്ന് അധ്വാനിച്ച് കൃഷി ചെയ്ത കുരങ്ങന് ഒന്നിനും കൊള്ളാത്ത വാഴയുടെ മൂടും കിട്ടി.
        കുരങ്ങൻ വല്ലാതെ സങ്കടപ്പെട്ടു.  തന്റെ അധ്വാനം വെറുതെയായില്ലേ, കൗശലക്കാരനായ കുറുക്കൻ തന്നെ പറ്റിച്ചല്ലോ.  എന്തായാലും ഇനി ഇത്തരത്തിലൊരു മണ്ടത്തരം പറ്റില്ല. അടുത്ത തവണ താൻ ആലോചിച്ചു തന്നെ പറയും. 
        അടുത്ത കൃഷി സമയം വന്നെത്തി. കഴിഞ്ഞ തവണത്തെ തെറ്റ് ആവർത്തിക്കരുതല്ലോ.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണ ഞാൻ തീരുമാനിക്കും എങ്ങനെ ഭാഗം വയ്ക്കണമെന്ന്’.  കുറുക്കൻ സമ്മതിച്ചു.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണത്തെ വിളവിൽ എനിക്ക് തലഭാഗവും (മേൽ ഭാഗം) കുറുക്കച്ചാർക്ക് കീഴ് ഭാഗവും’ എന്തായാലും കൃഷി ചെയ്യുന്ന വിഭവം താനാണല്ലോ തീരുമാനിക്കുന്നത് കൗശലക്കാരനായ കുറുക്കൻ ഈ വ്യവസ്ഥ സമ്മതിച്ചു. 
        അങ്ങനെ കൃഷി വളരെ ഗംഭീരമായി നടന്നു.  വിളവെടുപ്പിന്റെ സമയമായി.  വ്യവസ്ഥ പ്രകാരം മേൽ ഭാഗം കുരങ്ങനും കീഴ് ഭാഗം കുറുക്കനും.  എന്റെ കുഞ്ഞുങ്ങളേ, ഇത്തവണ കൗശലക്കാരനായ കുറുക്കൻ തിരഞ്ഞെടുത്ത കൃഷി വിഭവം ചേനയായിരുന്നു.  ചേനയുടെ ഫലം അതിന്റെ കിഴങ്ങാണല്ലോ.. അതിന്റെ ചുവട് ഭാഗത്താണ് ഫലം, മുകൾ  ഭാഗം ഒരു വിലയുമില്ലാത്ത ഇലയും കുറുക്കന് വിലയേറിയ ചേനക്കിഴങ്ങും കിട്ടി കുരങ്ങന് ഒരു വിലയും കിട്ടാത്ത ചേനയിലയും!!! ആകെ വിവശനായ കുരങ്ങൻ അതോടെ കുറുക്കന്റെ കൂട്ടും നിർത്തി സങ്കടത്തോടെ മരത്തിന്റെ ചില്ലയിൽ ചാടി ദൂരത്തേയ്ക്കു പോയി.
        എന്റെ  കുഞ്ഞുങ്ങൾ എന്താ ഇതിൽ നിന്ന് മനസ്സിലായത്?  കൗശലക്കാരെ എപ്പോഴും കരുതലോടെ മാത്രമേ ഇടപെടുത്താവൂ.  തന്നോളം ഉള്ളവരുമായേ ചങ്ങാത്തം ആകാവൂ... ശരിയല്ലോ....
        ഇത്തവണത്തെ മധ്യവേനലവധി എന്റെ കുഞ്ഞുങ്ങൾ നന്നായി കളിച്ച്, ചിരിച്ച്, കുറെയൊക്കെ പഠിച്ച് ആഘോഷിച്ചോളൂ വീണ്ടുമൊരു കഥയുമായി വേഗം വരാംട്ടോ.. എല്ലാപേർക്കും എന്റെ വിഷു ആശംസകൾ
       

Friday, March 1, 2013

ഉറുമ്പിന്റെയും പുൽച്ചാടിയുടെയും കഥ


        സ്നേഹമുള്ള കുഞ്ഞുങ്ങളേ,  വർഷാവസാന പരീക്ഷയ്ക്കു വേണ്ടി എല്ലാപേരും പഠിത്തത്തിൽ മുഴുകിയിരിക്കുകയാവും അല്ലേ?  ഇന്ന് നമുക്ക്  ഒരു ചെറിയ കഥ കേൾക്കാം, ട്ടോ.
         എല്ലാപേരും കേട്ടിട്ടില്ലേ പഴയ ആ ചൊല്ല്, ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന് ഈ പഴഞ്ചൊല്ലിനു സമാനമായി ഒരു കഥയുണ്ട്. 
         പണ്ടുപണ്ടൊരിടത്ത് ഒരു ചെറിയ കാട്ടിൽ, മറ്റ് ജീവികൾക്കൊപ്പം ഒരു  ഉറുമ്പും ഒരു പുൽച്ചാടിയും ഉണ്ടായിരുന്നു. ഉറുമ്പ് അധ്വാനശീലനായിരുന്നു, പുൽച്ചാടി മഹാ അലസനും. വസന്തകാലത്ത്, പൂക്കൾ വിടർന്ന് നിൽക്കുകയും ഇളം കാറ്റ് വീശുകയും ചെയ്ത ആ കാലത്ത് ഉറുമ്പ്, വരാനിരിക്കുന്ന പഞ്ഞമാസത്തെ (ക്ഷാമമുള്ള മാസം) മുന്നിൽ കണ്ട് ധാന്യങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും ശേഖരിക്കാൻ തുടങ്ങി.  അൽപം ദൂരെ നിന്ന് പോലും, തന്നേക്കാൾ പതിന്മടങ്ങ് ഭാരമുള്ള ആഹാരപദാർത്ഥങ്ങൾ പോലും പാവം ഉറുമ്പ് ചുമന്ന് കൊണ്ടുവന്ന് തന്റെ കൂടിനകത്ത് ശേഖരിച്ചു വച്ചു. 
         ഇതേ സമയം അലസനായ പുൽച്ചാടി പാട്ടും പാടി നടന്ന് സമയമെല്ലാം പാഴാക്കി.  അവൻ അധ്വാനിയായ ഉറുമ്പിനെ പരിഹസിച്ചു കൊണ്ടിരുന്നു.  തിന്നും കുടിച്ചും ആസ്വദിക്കേണ്ട സമയം വെറുതെ ഭാരം ചുമന്ന് പാഴാക്കുന്നുവെന്നു വരെ പറഞ്ഞ് പുൽച്ചാടി ആടിപ്പാടി നടന്നു.  ഉറുമ്പ് പുൽച്ചാടിയുടെ പരിഹാസമൊന്നും വകവച്ചില്ല, മറിച്ച് അവനോട് വരാനിരിക്കുന്ന ക്ഷാമകാലത്തെ ഭക്ഷ്യക്ഷാമത്തെ പറ്റിയും അതിനുവേണ്ട മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.  പുൽച്ചാടി അതൊന്നും ശ്രദ്ധിച്ചില്ല.

        ദിവസങ്ങൾ കടന്നുപോയി. വസന്തകാലം മെല്ലെ മാറി മാറിപ്പോയി.  ക്ഷാമകാലം വന്നെത്തി.  ജലത്തിനും ഭക്ഷണത്തിനും വളരെ ക്ഷാമമായി.  പല ജീവികളും ഭക്ഷണമന്വേഷിച്ച് ദൂരെയുള്ള സ്ഥലങ്ങളിലേയ്ക്ക് പോയി.  ഉറുമ്പ്, താൻ ശേഖരിച്ചു വച്ചിരുന്ന ധാന്യങ്ങളും മറ്റും കുറേശെകുറേശെയായി എടുത്ത് ഭക്ഷിച്ച് വിശപ്പടക്കി.  ഉറുമ്പിന്, ഒരർത്ഥത്തിൽ പറഞ്ഞാൽ, പഞ്ഞമാസം വിശ്രമത്തിന്റെ നാളുകൾ കൂടിയായി.  അതേ സമയം വസന്തകാലത്ത് അലസനായി തുള്ളിച്ചാടി നടന്ന പുൽച്ചാടിയ്ക്ക് ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടായി.  ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ അവൻ ഭക്ഷണം കിട്ടാതെ അവശനായി.  ഈ സമയം, ഉറുമ്പ് മുൻപ് തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അവൻ ഓർത്തു.  വെറുതെ ഓർത്തെടുത്തിട്ടെന്തു കാര്യം.  സുഭിക്ഷമായി ആഹാരമൊക്കെ കിട്ടിയിരുന്നപ്പോൾ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇന്ന് കഷ്ടപ്പെടാതെ ജീവിക്കാമായിരുന്നു.  ദിവസങ്ങൾക്കകം പുൽച്ചാടി പട്ടിണികിടന്ന് ചത്തുപോയി.
         ഒരുപാട് ഗുണപാഠങ്ങളുള്ള ഒരു ചെറിയ കഥയും പഴഞ്ചൊല്ലുമാണ് ഇത്.  എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾക്ക് ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്. അന്നന്ന് പഠിക്കാനുള്ളത് അന്നന്ന് തന്നെ പഠിച്ചാൽ പരീക്ഷാ കാലമാകുമ്പോൾ ബുദ്ധിമുട്ടുണ്ടാവില്ല. അതുപോലെ, ഇപ്പോൾ അൽപ്പം പരിശ്രമിച്ചാൽ ഭാവിയിൽ ജീവിതം സുരക്ഷിതമായിരിക്കും. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കണം, അത് നമ്മുടെ ഭാവിജീവിതം സുരക്ഷിതവും സന്തുഷ്ടവും ആക്കാൻ വേണ്ടിയാണ്.  പരീക്ഷയൊക്കെ തുടങ്ങാൻ പോകുന്ന ഈ സന്ദർഭത്തിൽ എനിക്കെന്റെ കുഞ്ഞു മക്കളോട് പറയാനുള്ളത്  കളികൾക്കും സന്തോഷങ്ങൾക്കും ഒപ്പം തന്നെ വിദ്യാർത്ഥിയായിരിക്കുമ്പോൾ പഠനത്തിൽ വളരെ ആത്മാർത്ഥത കാണിക്കണം; പഠിത്തത്തിനു തന്നെയാണ് ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത്.
          ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന ചൊല്ലിന്റെ അർത്ഥവും ആശയവും മനസ്സിലായില്ലേ കുഞ്ഞുങ്ങളേ എല്ലാപേർക്കും ഒരു നല്ല പരീക്ഷാകാലം ആശംസിക്കുന്നു.
         ഈ ഉറുമ്പിനെ കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെ ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്ന് നോക്കിക്കേ

Friday, February 1, 2013

പുലി വരുന്നേ പുലി

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
        എല്ലാപേർക്കും സുഖമാണെന്നു കരുതട്ടേ... ഇന്ന് നമുക്ക് മലയാളഭാഷയിലെ വളരെയധികം കേട്ടുശീലിച്ച ഒരു ശൈലിയെക്കുറിച്ചുള്ള കഥ കേൾക്കാം, ട്ടോ....
           ഒരിടത്തൊരിടത്തൊരിടത്ത്, അങ്ങു ദൂരെ ഒരു നാട്ടിൽ ദാമു എന്നു പേരായ ഒരു ഇടയബാലൻ ഉണ്ടായിരുന്നു.  (ഇടയബാലൻ എന്നു വച്ചാൽ പശുക്കളെയും ആടുകളെയും മറ്റും തീറ്റയ്ക്കായി കുന്നിൽ ചരുവിലും കാട്ടിലും മറ്റും കൊണ്ടു നടക്കുന്നവൻ).  അവൻ മഹാ കുസൃതിയുമായിരുന്നു.  എന്നും അവൻ തന്റെ ആട്ടിൻപറ്റങ്ങളുമായി  അടുത്തുള്ള കുന്നിൻ ചരുവിലേയ്ക്ക് പോകുമായിരുന്നു.  അവിടെ നിന്ന് നോക്കിയാൽ നാട്ടിലെ കൃഷിസ്ഥലങ്ങൾ വളരെയടുത്തായി കാണാമായിരുന്നു.
         ഒരു ദിവസം ആടുകളെയും മേച്ചുകൊണ്ട് നടക്കുമ്പോൾ അവൻ കൃഷിസ്ഥലങ്ങളിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ഗ്രാമവാസികളെ കണ്ടു.  പെട്ടെന്ന് അവനൊരു കുസൃതി തോന്നി.  ഇവരെ ഒന്ന് പറ്റിച്ചാലോ.... അവൻ അവിടെ നിന്ന് ഉച്ചത്തിൽ നിലവിളിച്ചു, "പുലി വരുന്നേ.....പുലി...." ഇതു കേട്ട ഗ്രാമവാസികൾ അവിടുന്നും ഇവിടുന്നും കല്ലും കമ്പുകളുമായി ദാമുവിനെയും അവന്റെ ആടുകളെയും രക്ഷിക്കാനായി ഓടിയെത്തി.  അപ്പോഴതാ  അവിടെ ഒരു കള്ളച്ചിരിയുമായി ദാമു നിൽക്കുന്നു.  തങ്ങളെ പറ്റിച്ചതാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ദേഷ്യത്തോടെ ഇളിഭ്യരായി മടങ്ങി.  ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ ദാമു വീണ്ടും ഇതേ സൂത്രം പ്രയോഗിച്ചു. ഇത്തവണയും ഗ്രാമീണർ പെട്ടെന്നു തന്നെ ഓടിയെത്തിയെങ്കിലും തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കി  ദേഷ്യത്തോടെ തന്നെ തിരികെ പോയി.  ഒന്നു രണ്ടു തവണകൂടി ദാമു ഇതാവർത്തിച്ചു.
         അങ്ങനെയിരിക്കെ ഒരു ദിവസം ആടുകളെ മേയാൻ വിട്ട് വിശ്രമിക്കുമ്പോൾ  ആടുകൾ പേടിച്ച് നിലവിളിക്കുന്നത് ദാമു കേട്ടു.  നോക്കിയപ്പോൾ ശരിക്കും  ഒരു പുലി  അടുത്ത കാട്ടിൽ നിന്ന് തന്റെ ആട്ടിൻ കൂട്ടത്തിലേയ്ക്ക് ചാടി വീഴുന്നത് അവൻ കണ്ടു.  ഭയന്നു വിറച്ചുപോയ ദാമു ഉച്ചത്തിൽ നിലവിളിച്ചു, "പുലി  വരുന്നേ.....പുലി....." പക്ഷേ ആരും ഇത് കേട്ടതായിപ്പോലും ഭാവിച്ചില്ല.  ഇത്തവണയും ദാമു തങ്ങളെ പറ്റിക്കാൻ ശ്രമിക്കുകയാണെന്ന് അവർ കരുതി.  "ഇത്തവണയും ആ വികൃതിപ്പയ്യൻ പറ്റിക്കാൻ നോക്കുകയാണ്, ആരും അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട..." അവർ പരസ്പരം പറഞ്ഞു.
        പാവം ദാമു, ഒന്നു രണ്ട് ആടുകളെ പിടിച്ച ശേഷം പുലി ദാമുവിനെയും കടിച്ചു വലിച്ചിഴച്ചുകൊണ്ട് കാട്ടിലേയ്ക്ക്  മറഞ്ഞു.
    പലതവണ നുണ പറയുന്നവൻ ഒരിക്കൽ സത്യം  പറഞ്ഞാലും ആരും അത് വിശ്വസിക്കുകയില്ല..... അല്ലേ കുഞ്ഞുങ്ങളേ?  ഇതു തന്നെയാണ് ഈ കഥയുടെ ഗുണപാഠവും.... എന്റെ കുഞ്ഞുങ്ങൾക്ക് കഥ ഇഷ്ടമായോ....

Tuesday, January 1, 2013

ക്രൂരനായ ആനയുടെ കഥ



         പ്രിയപ്പെട്ട കുഞ്ഞുങ്ങളേ എല്ലാപേരും പുതുവഷമൊക്കെ ആഘോഷിച്ച് സന്തോഷത്തോടെ പുതിയ വഷത്തെ വരവേറ്റിരിക്കുമല്ലോ അല്ലേ.  ഇത്തവണ നമുക്ക് ഒരു ക്രൂരനായ ആനയുടെയും അവനെ വകവരുത്തിയ ബുദ്ധിമാന്മരായ റുൃഗങ്ളുടെയും  കഥ കേക്കാം, കേട്ടോ.
            പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിരൊരു  ഒറ്റയാ ജീവിച്ചിരുന്നു.  എല്ലാ മൃഗങ്ങളോടും വളരെ ക്രൂരനായാണ് അവ പെരുമാറിയിരുന്നത്.  എപ്പോഴും മദിച്ച് രസിച്ചു നടന്ന അവ കണ്ണി കണ്ടതൊക്കെ തച്ചുതകത്ത് എല്ലാപേക്കും ശല്യമായി നടന്നു.  ഒരു കാരണവുമില്ലാതെ തന്നെ അവ മരച്ചില്ലക വലിച്ചൊടിക്കുകയും പക്ഷികളുടെ കൂടുക തകക്കുകയും ഒക്കെ ചെയ്തു.  പാവം കുഞ്ഞിക്കുരുവിയുടെ കൂടും അതിലെ കുഞ്ഞുങ്ങളും ആനയുടെ അക്രമത്തി പെട്ടു.  കുറുക്കന്മാരുടെ താവളവും മരംകൊത്തിയിരുന്ന തെങ്ങും എന്നുവേണ്ട എല്ലാം ശിപ്പിച്ച് ആ കാട്ടിലെ എല്ലാ മൃഗങ്ങക്കും ഒരു പേടിസ്വപ്നമായി അവ മാറി.
            മൃഗങ്ങ പലരും തങ്ങളെ ഉപദ്രവിക്കരുതെന്ന് അവനോട് കേണപേക്ഷിച്ച് പറഞ്ഞു.  അവരെയൊക്കെ പരിഹസിച്ച് പേടിപ്പിച്ച് ഓടിച്ചു വിടുന്നതായിരുന്നു അവന് ഹരം.  സങ്കടം പറഞ്ഞവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത് പതിവായി.
            എങ്ങനെയെങ്കിലും ഇവന്റെ ശല്യം ഇല്ലാതാക്കണം, മൃഗങ്ങ എല്ലാപേരും കൂടിയാലോചിച്ചു.  പലരും പല വഴിക പറഞ്ഞു.  പക്ഷേ ആനയുടെ ഭീമാകാരമായ ശരീരം തന്നെ പേടിപ്പെടുത്തുന്നതായിരുന്നു.  നേരിട്ട് ഒരു ഏറ്റുമുട്ടലി അവനെ തോപ്പിക്കാനാവില്ല. അവസാനം അവ കൂട്ടായി ഒരു തീരുമാനമെടുത്തു.  കുഞ്ഞനെലിയും കുറുക്ക ചേട്ടനുമാണ് ഉപായം പറഞ്ഞത്.  എല്ലാപേരുടെയും സഹായം ഇക്കാര്യത്തിന് ആവശ്യമായി വന്നു. 
            അങ്ങനെ ആ ദിവസം വന്നു.  എല്ലാ മൃഗങ്ങളും ഒത്തുകൂടി കാത്തിരുന്നു.  ആന പതിവുപോലെ ചിന്നം വിളിച്ച് ആകെ പ്രകമ്പനം കൊള്ളിച്ച് രാവിലെ തന്നെ തന്റെ അക്രമം തുടങ്ങി.  നേരത്തേ പറഞ്ഞുവച്ചത് പോലെ കുഞ്ഞു പക്ഷികളും തേനീച്ചകളും വണ്ടുകളും ഒക്കെ അവനെ വളഞ്ഞ് ശല്യം ചെയ്യാ തുടങ്ങി.  ആന ആകെ അസ്വസ്ഥനായി.  ഇതിനിടയി മരംകൊത്തി തന്റെ നീണ്ട കൊക്കുകൊണ്ട് ആനയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചു.  ആന വേദന കൊണ്ട് പുളഞ്ഞു.  അവ എങ്ങോട്ടെന്നില്ലാതെ ഓടി.  എങ്ങനെയും കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കി കണ്ണുക കഴുകി അപ്പം ആശ്വാസം കിട്ടുമായിരുന്നു. 
            ഈ തക്കത്തി പദ്ധതിയിട്ടതു പോലെതന്നെ തവളക സമീപത്തുള്ള പഴയ ചെളിനിറഞ്ഞ ചതുപ്പു നിലത്തി നിരന്നിരുന്ന് ശബ്ദമുണ്ടാക്കാ തുടങ്ങി.  കണ്ണുകാണാതെ ആകെ ഭ്രാന്തനായ ആന, തവളയുടെ ശബ്ദം കേട്ട സ്ഥലം ഒരു തടാകമായിരിക്കുമെന്ന കണക്കുകൂട്ടലി ആ ദിക്കിലേയ്ക്ക് ഓടിയടുത്തു.  കുളത്തി കരയിലാണല്ലോ സാധാരണ തവളക ശബ്ദമുണ്ടാക്കുന്നത്.  പക്ഷേ, വളരെ ആഴമുള്ള, ചെഇ നിറഞ്ഞ ആ ചതുപ്പ് നിലത്തി തന്നെ ആന വന്നു വീണു.  അതി നിന്ന് അവന് പുറത്ത് വരാനും കഴിഞ്ഞില്ല.  വേദനയും നിസ്സഹായാവസ്ഥയും കാരണം നിലവിളിച്ച് അവ ആ ചതുപ്പ് നിലത്തിലെ ചെളിയി തന്നെ താഴ്ന്നു താഴ്ന്ന് പോയി.  അധികം താമസിയാതെ തന്നെ ചത്തും പോയി.
            സ്വന്തം ബലത്തി അഹങ്കരിച്ച് മറ്റുള്ളവക്ക് ശല്യമായിരിക്കുന്ന എല്ലാപേരുടെയും അവസാനം ഇങ്ങനെ ദയനീയമായിരിക്കും.  അതിനാ, ഒരിക്കലും സ്വന്തം ബലത്തി അഹങ്കരിച്ച്, മതിമറന്ന് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കണം.  അല്ലേ കുഞ്ഞുങ്ങളേ.. ഈ കഥ എന്റെ കുഞ്ഞുങ്ങക്ക് ഇഷ്ടമായോ?  മറ്റൊരു കഥയുമായി താമസിയാതെ തന്നെ വീണ്ടും വരാം.കട്ട..... ഇനി, നയെക്കറിച്ച് കൂടറിയാൻ ദേ ഇവിടെ ക്ലിക്ക് െയ്യണേ.. .

Friday, November 30, 2012

സിംഹരാജാവും കുഞ്ഞനെലിയും....



 സ്നേഹമുള്ളഞ്ങ്ളേ... കട്ടിലെ രാജാവായിംഹും ഒരു കഞ്ൻ എലിും മ്മിലുള്ളൗഹൃദം ഉണ്ടായണ് ഇന്ന് പറയാൻ പോകന്നത്...
ഒരിക്കൽ കാട്ടിലെ രാജാവായ സിംഹം കുശാലായ ശാപ്പാടൊക്കെ കഴിഞ്ഞ് പുഴക്കല്യിൽ വിശ്രമിക്കുകയായിരുന്നു.  ആ സമയമാണ് ചിണ്ടൻ എലിക്കുഞ്ഞ് ആ വഴിയ്ക്ക് വന്നത്.  കാട്ടിലെ രാജാവായ സിംഹത്തിനെ ഇത്രേം അടുത്ത് കണ്ടപ്പോൾ അവന് അത്ഭുതമായി.  ഇതു വരെ ദൂരെ നിന്ന് ഭയഭക്തി ബഹുമാനത്തോടെയാണ് താനും തന്റെ അച്ഛനമ്മമാരും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ വനരാജനെ കണ്ടിരുന്നത്.  അവൻ സിംഹത്തിന്റെ ചുറ്റിലും ഓടി നടന്ന് രാജാവിനെ കൗതുകത്തോടെ നോക്കിക്കണ്ടു. പ്രൗഢഗംഭീരമായ സിംഹത്തിന്റെ കിടപ്പ് കണ്ട് ചിണ്ടൻ കുഞ്ഞിന് ഒരു കുസൃതി തോന്നി.  അവൻ ആദ്യം സിംഹത്തിന്റെ വല്ലിൽ പതുക്കെ പിടിച്ചു വലിച്ചു.  ഭീമാകാരനായ സിംഹം അത് അറിഞ്ഞതേ ഇല്ല.  പിന്നെ പതുക്കെ ചെന്ന് സിംഹത്തിന്റെ കൈയ്യിലും കാലിലും ഒക്കെ തൊട്ടു നോക്കി.  എന്നിട്ടും സിംഹം അനങ്ങാതെ കിടന്നു.  എലിക്ക് ആവേശമായി. അവൻ പതിയെപ്പതിയെ സിംഹത്തിന്റെ ദേഹത്ത് കയറി ഓടി നടക്കാൻ തുടങ്ങി.  മയക്കം ചെറുതായി വിട്ടപ്പോൾ സിംഹം എലിയുടെ വികൃതി മനസ്സിലാക്കിയെങ്കിലും കുഞ്ഞൻ എലിയുടെ കുസൃതി സിംഹവും ആസ്വദിച്ചു.     സിംഹത്തിന്റെ മുഖത്തും മറ്റും ചാടി വീണ് ചിണ്ടൻ കുഞ്ഞെലി അഭ്യാസം തുടർന്നു. 

ആവേശം അതിരു കടന്നപ്പോൾ സിംഹത്തിന് ശല്യമായി തോന്നി.  സിംഹം എലിക്കുഞ്ഞിനെ പേടിപ്പിക്കാനായി തന്റെ കയ്യെടുത്ത് അതിന്റെ ദേഹത്ത് വച്ചു.  ആജാനബാഹുവായ സിംഹത്തിന്റെ കൈയ്യ്ക്കടിയിൽ പെട്ടപ്പോൾ എലിക്കുഞ്ഞിന് വേദനയായി, ഒപ്പം പേടിയായി.  അവൻ ആകെ ഭയന്നു വിറച്ചു.  തന്നെ കൊല്ലരുതെന്നും ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നും അവൻ തൊഴു കൈയ്യോടെ കരഞ്ഞു പറഞ്ഞു.  സിംഹം കൗതുകത്തോടെ ചോദിച്ചു, “നിന്നെ വിട്ടയച്ചാൽ എനിക്കെന്ത് പ്രയോജനം? വിട്ടാൻ നീ പിന്നെയും എന്നെ ശല്യപ്പെടുത്തില്ലേ?”
എലിക്കുഞ്ഞ് പറഞ്ഞു, “ ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല. മാപ്പാക്കണം”  അവസാന ആയുധമെന്ന നിലയ്ക്ക് ഇത്രയും കൂടി പറഞ്ഞു, “എന്നെ കൊല്ലാതെ വിട്ടാൽ അങ്ങേയ്ക്ക് ഒരു ആവശ്യം വരുമ്പോൾ തീർച്ചയായും ഞാൻ സഹായിക്കാം”.
        കുഞ്ഞനെലിയുടെ വാക്കുകൾ കേട്ട് സിംഹത്തിന് ചിരിയടക്കാനായില്ല.  തന്റെ വിരലോളം പോന്ന ഇവൻ തന്നെ സഹായിക്കുമെന്നോ  എന്നാലും എലിയുടെ ദൈന്യത കണ്ട് കരളലിഞ്ഞ വനരാജാവ് അവനെ വിട്ടയച്ചു.  സിംഹത്തിന് നന്ദിയും  പറഞ്ഞുകൊണ്ട് എലിക്കുഞ്ഞ് ഓടി രക്ഷപ്പെട്ടു. 

        നാളുകൾ കടന്നു പോയി.  ഒരു ദിവസം അതിരാവിലെ പതിവ് പോലെ സർക്കീട്ടിനിറങ്ങിയ എലിക്കുഞ്ഞ് കാട്ടിനുള്ളിൽ നിന്ന് സിംഹത്തിന്റെ ഞരക്കം കേട്ടു.  പേടിച്ചാണെങ്കിലും എലിക്കുഞ്ഞ് പതിയെപ്പതിയെ ചെന്ന് എന്താണ് കാര്യമെന്ന് നോക്കി.  ആ കാഴ്ച അവന് വിശ്വസിക്കനായില്ല.  സിംഹരാജൻ വേട്ടക്കാരുടെ വലയിൽ പെട്ടിരിക്കുന്നു.  തന്നെ ഒരിക്കൽ ഉപദ്രവിക്കാതെ വിട്ടയച്ച സിംഹം ഇപ്പോൾ വേട്ടക്കാർ വിരിച്ച വലയിൽ പെട്ട് കിടക്കുന്നു. നേരം പരപരാ വെളുത്ത് വരുന്നതേയുള്ളൂ. കുറച്ചു സമയം കൂടി കഴിഞ്ഞാൽ വേട്ടക്കാർ വരും, അവർ സിംഹത്തിനെ കൊണ്ടു പോകും.    എലിക്കുഞ്ഞ് ഉള്ളിൽ ചെറിയ പേടിയോടെയാണെങ്കിലും സിംഹത്തിന്റെ അടുത്ത് ചെന്നു.  സിംഹം ആകെ അവശനാണ്.  താൻ സിംഹത്തിന് കൊടുത്ത വാക്ക് അവൻ ഓർത്തു.  എങ്ങിനെയെങ്കിലും സിംഹത്തിനെ രക്ഷിക്കണം.
        പെട്ടെന്ന് അവന് ഒരു ബുദ്ധി തോന്നി.  അവൻ തന്റെ മൂർച്ചയേറിയ പല്ലുകൾ കൊണ്ട് സിംഹത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന വലയുടെ കണ്ണികൾ ഒന്നൊന്നായി മുറിച്ചു മാറ്റി.  സിംഹം അങ്ങനെ വലയിൽ നിന്ന് രക്ഷപ്പെട്ടു.  ഒരിക്കൽ താൻ പരിഹസിച്ചു വിട്ട ഈ കുഞ്ഞൻ എലി ഇപോൾ തന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു.
        ഇിൽ നിന്ന് ഒരു റിയര്യം മനസ്സിലായില്ലേ കഞ്ങ്ളേ.....വലിപ്പത്തിൽ ചെറിയവനായാലും ചിലനേരങ്ങളിൽ ജീവൻ രക്ഷിക്കാൻ പോലും ഉപകാരപ്പെട്ടേയ്ക്കാം.