Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, December 1, 2012

സിംഹരാജാവും കുഞ്ഞനെലിയും....



 സ്നേഹമുള്ളഞ്ങ്ളേ... കട്ടിലെ രാജാവായിംഹും ഒരു കഞ്ൻ എലിും മ്മിലുള്ളൗഹൃദം ഉണ്ടായണ് ഇന്ന് പറയാൻ പോകന്നത്...
ഒരിക്കൽ കാട്ടിലെ രാജാവായ സിംഹം കുശാലായ ശാപ്പാടൊക്കെ കഴിഞ്ഞ് പുഴക്കല്യിൽ വിശ്രമിക്കുകയായിരുന്നു.  ആ സമയമാണ് ചിണ്ടൻ എലിക്കുഞ്ഞ് ആ വഴിയ്ക്ക് വന്നത്.  കാട്ടിലെ രാജാവായ സിംഹത്തിനെ ഇത്രേം അടുത്ത് കണ്ടപ്പോൾ അവന് അത്ഭുതമായി.  ഇതു വരെ ദൂരെ നിന്ന് ഭയഭക്തി ബഹുമാനത്തോടെയാണ് താനും തന്റെ അച്ഛനമ്മമാരും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ വനരാജനെ കണ്ടിരുന്നത്.  അവൻ സിംഹത്തിന്റെ ചുറ്റിലും ഓടി നടന്ന് രാജാവിനെ കൗതുകത്തോടെ നോക്കിക്കണ്ടു. പ്രൗഢഗംഭീരമായ സിംഹത്തിന്റെ കിടപ്പ് കണ്ട് ചിണ്ടൻ കുഞ്ഞിന് ഒരു കുസൃതി തോന്നി.  അവൻ ആദ്യം സിംഹത്തിന്റെ വല്ലിൽ പതുക്കെ പിടിച്ചു വലിച്ചു.  ഭീമാകാരനായ സിംഹം അത് അറിഞ്ഞതേ ഇല്ല.  പിന്നെ പതുക്കെ ചെന്ന് സിംഹത്തിന്റെ കൈയ്യിലും കാലിലും ഒക്കെ തൊട്ടു നോക്കി.  എന്നിട്ടും സിംഹം അനങ്ങാതെ കിടന്നു.  എലിക്ക് ആവേശമായി. അവൻ പതിയെപ്പതിയെ സിംഹത്തിന്റെ ദേഹത്ത് കയറി ഓടി നടക്കാൻ തുടങ്ങി.  മയക്കം ചെറുതായി വിട്ടപ്പോൾ സിംഹം എലിയുടെ വികൃതി മനസ്സിലാക്കിയെങ്കിലും കുഞ്ഞൻ എലിയുടെ കുസൃതി സിംഹവും ആസ്വദിച്ചു.     സിംഹത്തിന്റെ മുഖത്തും മറ്റും ചാടി വീണ് ചിണ്ടൻ കുഞ്ഞെലി അഭ്യാസം തുടർന്നു. 

ആവേശം അതിരു കടന്നപ്പോൾ സിംഹത്തിന് ശല്യമായി തോന്നി.  സിംഹം എലിക്കുഞ്ഞിനെ പേടിപ്പിക്കാനായി തന്റെ കയ്യെടുത്ത് അതിന്റെ ദേഹത്ത് വച്ചു.  ആജാനബാഹുവായ സിംഹത്തിന്റെ കൈയ്യ്ക്കടിയിൽ പെട്ടപ്പോൾ എലിക്കുഞ്ഞിന് വേദനയായി, ഒപ്പം പേടിയായി.  അവൻ ആകെ ഭയന്നു വിറച്ചു.  തന്നെ കൊല്ലരുതെന്നും ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നും അവൻ തൊഴു കൈയ്യോടെ കരഞ്ഞു പറഞ്ഞു.  സിംഹം കൗതുകത്തോടെ ചോദിച്ചു, “നിന്നെ വിട്ടയച്ചാൽ എനിക്കെന്ത് പ്രയോജനം? വിട്ടാൻ നീ പിന്നെയും എന്നെ ശല്യപ്പെടുത്തില്ലേ?”
എലിക്കുഞ്ഞ് പറഞ്ഞു, “ ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല. മാപ്പാക്കണം”  അവസാന ആയുധമെന്ന നിലയ്ക്ക് ഇത്രയും കൂടി പറഞ്ഞു, “എന്നെ കൊല്ലാതെ വിട്ടാൽ അങ്ങേയ്ക്ക് ഒരു ആവശ്യം വരുമ്പോൾ തീർച്ചയായും ഞാൻ സഹായിക്കാം”.
        കുഞ്ഞനെലിയുടെ വാക്കുകൾ കേട്ട് സിംഹത്തിന് ചിരിയടക്കാനായില്ല.  തന്റെ വിരലോളം പോന്ന ഇവൻ തന്നെ സഹായിക്കുമെന്നോ  എന്നാലും എലിയുടെ ദൈന്യത കണ്ട് കരളലിഞ്ഞ വനരാജാവ് അവനെ വിട്ടയച്ചു.  സിംഹത്തിന് നന്ദിയും  പറഞ്ഞുകൊണ്ട് എലിക്കുഞ്ഞ് ഓടി രക്ഷപ്പെട്ടു. 

        നാളുകൾ കടന്നു പോയി.  ഒരു ദിവസം അതിരാവിലെ പതിവ് പോലെ സർക്കീട്ടിനിറങ്ങിയ എലിക്കുഞ്ഞ് കാട്ടിനുള്ളിൽ നിന്ന് സിംഹത്തിന്റെ ഞരക്കം കേട്ടു.  പേടിച്ചാണെങ്കിലും എലിക്കുഞ്ഞ് പതിയെപ്പതിയെ ചെന്ന് എന്താണ് കാര്യമെന്ന് നോക്കി.  ആ കാഴ്ച അവന് വിശ്വസിക്കനായില്ല.  സിംഹരാജൻ വേട്ടക്കാരുടെ വലയിൽ പെട്ടിരിക്കുന്നു.  തന്നെ ഒരിക്കൽ ഉപദ്രവിക്കാതെ വിട്ടയച്ച സിംഹം ഇപ്പോൾ വേട്ടക്കാർ വിരിച്ച വലയിൽ പെട്ട് കിടക്കുന്നു. നേരം പരപരാ വെളുത്ത് വരുന്നതേയുള്ളൂ. കുറച്ചു സമയം കൂടി കഴിഞ്ഞാൽ വേട്ടക്കാർ വരും, അവർ സിംഹത്തിനെ കൊണ്ടു പോകും.    എലിക്കുഞ്ഞ് ഉള്ളിൽ ചെറിയ പേടിയോടെയാണെങ്കിലും സിംഹത്തിന്റെ അടുത്ത് ചെന്നു.  സിംഹം ആകെ അവശനാണ്.  താൻ സിംഹത്തിന് കൊടുത്ത വാക്ക് അവൻ ഓർത്തു.  എങ്ങിനെയെങ്കിലും സിംഹത്തിനെ രക്ഷിക്കണം.
        പെട്ടെന്ന് അവന് ഒരു ബുദ്ധി തോന്നി.  അവൻ തന്റെ മൂർച്ചയേറിയ പല്ലുകൾ കൊണ്ട് സിംഹത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന വലയുടെ കണ്ണികൾ ഒന്നൊന്നായി മുറിച്ചു മാറ്റി.  സിംഹം അങ്ങനെ വലയിൽ നിന്ന് രക്ഷപ്പെട്ടു.  ഒരിക്കൽ താൻ പരിഹസിച്ചു വിട്ട ഈ കുഞ്ഞൻ എലി ഇപോൾ തന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു.
        ഇിൽ നിന്ന് ഒരു റിയര്യം മനസ്സിലായില്ലേ കഞ്ങ്ളേ.....വലിപ്പത്തിൽ ചെറിയവനായാലും ചിലനേരങ്ങളിൽ ജീവൻ രക്ഷിക്കാൻ പോലും ഉപകാരപ്പെട്ടേയ്ക്കാം.

Thursday, November 1, 2012

ചിലന്തി പഠിപ്പിച്ച പാഠം


സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ...... കഥപ്പെട്ടിയിലെ കഥകളും സമ്പാദ്യപ്പെട്ടിയിലെ അറിവുകളും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്.  ഇത്തവണ നമുക്ക് പ്രകൃതിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയത്തിലേയ്ക്ക് കുതിച്ച ഒരു രാജാവിന്റെ കഥ കേൾക്കാം, ട്ടോ.... ഇത്, വളരെ നാൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു രാജാവിന്റെ അനുഭവ കഥയാണത്രേ.  എന്തായാലും നമുക്ക് ഇതിന്റെ ഗുണപാഠവും, നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ കിട്ടാവുന്ന ഗുണങ്ങളും മനസ്സിലാക്കാം, അല്ലേ...
       നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്ന രാജാവായിരുന്നു റോബർട്ട് ബ്രൂസ് (AD 1306 മുതൽ 1329 വരെ).  ഒരേ സമയം ധീരനും നീതിമാനും പ്രജാതത്പരനുമായിരുന്നു ബ്രൂസ്.  പക്ഷേ അദ്ദേഹത്തിന്റെ കാലഘട്ടം വളരെയേറെ സംഘർഷങ്ങൾ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നു.  അയൽരാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് നിരന്തരം സ്കോട്ട്‌ലാന്റുമായി യുദ്ധം നടത്തിയിരുന്നു.   സ്കോട്ട്‌ലന്റിനെ തങ്ങളുടെ അധീനതയിലാക്കി തങ്ങളുടെ ഭാഗമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഒടുവിൽ ഒരു യുദ്ധത്തിൽ ഇംഗ്ലണ്ട് വിജയം കാണുക തന്നെ ചെയ്തു.  ധീരനായ ബ്രൂസ് തന്റെ സമർത്ഥരായ സൈനികരുമൊത്ത് പലപ്രാവശ്യം രാജ്യം തിരികെ പിടിക്കാൻ യുദ്ധം ചെയ്തു.  തുടരെത്തുടരെയുള്ള ആറ് യുദ്ധങ്ങളിലും ബ്രൂസിന്റെ സൈന്യത്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.  ഒടുവിൽ സൈന്യം തന്നെ ചിന്നിച്ചിതറി പലേടത്തായി പോയി. രാജാവ്  വടക്കലന്റിലെ റാത്‌ലി ദ്വീപിലെ ഒരു വനത്തി ഒറ്റപ്പെടുകയും ചെയ്തു.  അദ്ദേഹം ആകെ നിരാശനായിരുന്നു.  ഇത്രേം തവണ തോൽക്കുകയും തന്റെ സൈന്യം ആകെ താറുമാറാകുകയും ചെയ്തിരിക്കുന്നു.  ഇനിയൊരു അങ്കത്തിന് നിവൃത്തിയില്ലെന്ന് അദ്ദേഹത്തിന് തോന്നി. 
മഴയുള്ള ഒരു ദിനത്തിൽ വനത്തിലെ ഒരു ഗുഹയിൽ ചിന്താവിഷ്ടനായി ഇരുന്ന അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു.  ‘മഴക്കച്ചേരി’യും ശ്രദ്ധിച്ചു കൊണ്ട് നിന്ന അദ്ദേഹം പെട്ടെന്ന് ആ ഗുഹയിലെ ചുവരിൽ ഒരു ചിലന്തിയെ കണ്ടു.  ചുവരിന്റെ ഒരു വശത്തു നിന്നും മറ്റേ വശത്തേയ്ക്ക് തന്റെ വല ഉറപ്പിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ആ ചിലന്തി.  രാജാവിന് ഈ കാഴ്ചയിൽ വളരെ കൗതുകം തോന്നി.  ചുമരിന്റെ ഒരു വശത്ത് നിന്നും വറു വശത്തേയ്ക്ക്  തന്റെ വലയുടെ നൂലുമായി ചാടിയാണ് ചിലന്തി വല  നെയ്യുന്നത്.  ഒന്നുരണ്ട് തവണ ചിലന്തി അതിൽ പരാജയപ്പെട്ടു; തിരികെ പഴയ സ്ഥാനത്തെത്തി വീണ്ടും ശ്രമിച്ചു. 
രാജാവിന് ആകാംക്ഷയായി.  ചിലന്തി വീണ്ടും വീണ്ടും ചുമരിന്റെ അങ്ങേ വശത്തു വന്ന് ശ്രമം തുടരുന്നു.  ആദ്യത്തെ ആറ് തവണയും പരാജയമായിരുന്നു ഫലം.  രാജാവ് സ്വയം പറഞ്ഞു, “എന്റെ കാര്യവും അങ്ങനെ തന്നെ, ആറു തവണയും പരാജയപ്പെട്ടു, ഇനി രക്ഷയില്ല തന്നെ, വെറുതെ പരിശ്രമിച്ചിട്ടു കാര്യമില്ല”
പക്ഷേ ചിലന്തി വിടാൻ ഭാവമില്ലായിരുന്നു.  ആദ്യത്തെ ശ്രമത്തിന്റെ അതേ ഉത്സാഹത്തോടെ, അതേ ഊർജ്ജത്തോടെ, പ്രതീക്ഷയോടെ അത് വീണ്ടും ശ്രമിച്ചു.  ഇത്തവണ ചിലന്തി ലക്ഷ്യം കണ്ടു.  രാജാവിന്റെ കണ്ണുകളിൽ പെട്ടെന്ന് പ്രകാശം വിടർന്നു.  പരാജയം ഒരിക്കലും നമ്മെ തളർത്തിക്കൂടാ, വീണ്ടും വീണ്ടും ആത്മാർത്ഥമായി പരിശ്രമിക്കണം, വിജയം തീർച്ചയായും നമുക്കൊപ്പം വരും.
നിശ്ചയധാർഷ്ട്യത്തോടെ ബ്രൂസ് രാജാവ് ചാടിയെഴുന്നേറ്റു.  തന്റെ രാജ്യം തിരികെ പിടിക്കാൻ വർദ്ധിത വീര്യത്തോടെ, ചിതറിപ്പോയ തന്റെ സൈനികരെ തിരഞ്ഞു പിടിച്ച് സൈന്യം പുനഃസംഘടിപ്പിച്ചു.  സൈനികർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ആ ചിലന്തിയുടെ കഥ പറഞ്ഞു കൊടുത്തു.  സ്കോട്ട്‌ലന്റ് സൈന്യം വീണ്ടും യുദ്ധസന്നദ്ധരായി.  ഇംഗ്ലണ്ടുകാർക്കെതിരെ ഏഴാമത്തെ യുദ്ധം പ്രഖ്യാപിച്ചു.  ബ്രൂസ് രാജാവിന്റെ സൈന്യത്തിന്റെ ശക്തിയെ പുച്ഛിച്ചു തള്ളിയിരുന്ന  ഇംഗ്ലീഷ് സൈന്യത്തെ രൂക്ഷമായ യുദ്ധത്തിനൊടുവിൽ തോൽപ്പിച്ച് രാജാവ് രാജ്യം തിരിച്ചു പിടിച്ചു.
സ്കോട്ട്‌ലന്റിന്റെ ചരിത്രത്തിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന ഒരേടാണ് ബ്രൂസ് രാജാവും, ചിലന്തിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് രാജ്യത്തെ രക്ഷിച്ച സംഭവവും.

കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ?    തോൽവികളിൽ തളരാതെ, വീണ്ടും വീണ്ടും പരിശ്രമിച്ചാൽ  വിജയം തീർച്ചയായും ഉണ്ടാവും, അല്ലേ?  (വീണ്ടും വീണ്ടും യുദ്ധം ചെയ്യാനുള്ള ഒരു ആഹ്വാനമല്ല കേട്ടോ).  നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ ഒരുപാട് പാഠങ്ങളും മാതൃകകളും ഒക്കെ പ്രയോജനപ്പെടുത്താം....
ഇത് വെറും ഒരു കഥയല്ലെന്ന് തോന്നുന്നു.  AD 1306 മുതൽ 1329 വരെ റോബർട്ട് ബ്രൂസ് സ്കോട്ട്‌ലന്റ് ഭരിച്ചിരുന്നെന്ന് ചരിത്രം പറയുന്നു.  റോബർട്ട് ബ്രൂസിനെ കുറിച്ച് അറിയാൻ ദേ ഇവിടെയും,  ഈ ചിലന്തിയെക്കുറിച്ച് കൂടിതലറിയാൻ ദേ ഇവിടെയും ക്ലിക്ക് ചെയ്തേ.

Monday, October 1, 2012

തത്തമ്മയുടെ ഉപദേശങ്ങൾ



ഗ്രാമത്തിലെ കച്ചവടക്കാരനായിരുന്നു ശങ്കുശങ്കുവിന്റെ വീട്ടി ദിവസവും രാവിലെ ഒരു തത്തമ്മ എത്തുമായിരുന്നു. വളരെ രസകരമായി സംസാരിക്കുന്ന ആ തത്തമ്മ പെട്ടെന്നു തന്നെ അവന്റെ ചങ്ങാതിയായി.  തന്റെ കൂട്ടുകാരുടെ മുന്നി അഭിമാനത്തോടെ പ്രദശിപ്പിക്കാനായി നല്ല ഭംഗിയുള്ള ആ തത്തമ്മയെ സ്വന്തമാക്കാ അവ അതിയായി ആഗ്രഹിച്ചു. അതെ കൂട്ടിലാക്കിയാ എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ. ഒരു ദിവസം തക്കം കിട്ടിയപ്പോ അവ അതിനെപ്പിടിച്ച് കൂട്ടിലടച്ചു
            കൂട്ടിലടച്ച തത്തമ്മയെക്കൊണ്ട് സംസാരിപ്പിക്കാ ശങ്കു ആവുന്നത്ര ശ്രമിച്ചു നോക്കിപക്ഷേ തത്തമ്മ ഒരക്ഷരമ്പോലും ഉരിയാടാ കൂട്ടാക്കിയില്ലനല്ല ഭക്ഷണമൊക്കെ കൊടുത്ത് തത്തമ്മയെ അനുനയിപ്പിക്കാ ശങ്കു ശ്രമിച്ചു; പക്ഷേ രക്ഷയില്ല.... പിന്നെ അതിനെ പട്ടിണിക്കിട്ട് ഭീഷണിപ്പെടുത്തി സംസാരിപ്പിക്കാ ശ്രമിച്ചുഅതിലും വിജയിച്ചില്ലഭക്ഷണവും വെള്ളവും കിട്ടാതെ തത്തമ്മ വല്ലാതെ ക്ഷീണിച്ചുഎന്നിട്ടും ശങ്കു  അതിനെ അനുനയിപ്പിക്കാ ശ്രമിച്ചുകൊണ്ടിരുന്നുനിവൃത്തിയില്ലാതെ വന്നപ്പോ തത്തമ്മ പറഞ്ഞു, "ദയവായി എന്നെ തുറന്നു വിടൂകൂട്ടിനകത്തിരുന്നാ എനിക്ക് നന്നായി സംസാരിക്കാ സാധിക്കില്ലസ്വതന്ത്രയായി നടന്നാലേ എനിക്ക് സംസാരിക്കാനാവൂ."
            അതിലൊന്നും ശങ്കു വഴങ്ങിയില്ലതത്തമ്മയ്ക്ക് പെട്ടെന്ന്  ഒരു ബുദ്ധി തോന്നിഅവ പറഞ്ഞു, "എന്നെ കൂട്ടി നിന്ന് തുറന്നു വിട്ടാ ഞാ നിങ്ങക്ക് വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങ പറഞ്ഞു തരാംഅവ നിങ്ങളുടെ ജീവിതത്തി വളരെയേറെ വിജയങ്ങ സമ്മാനിക്കും"
            ഈ വാക്കുക ശങ്കുവിനെ പ്രചോദിപ്പിച്ചുജീവിത വിജയത്തിനായുള്ള മൂന്ന് കാര്യങ്ങ കേക്കാ അവന് തിടുക്കമായിഅവ തത്തമ്മയുടെ കൂട് തുറന്നുതത്തമ്മ പെട്ടെന്നു തന്നെ കൂട്ടി നിന്ന് പറന്ന് അടുത്തുള്ള മരത്തിന്റെ ഉയന്ന ചില്ലയി ഇരുന്നു. എന്നിട്ട് പറഞ്ഞു, "ഞാ പറയുന്നത് ശ്രദ്ധിച്ച് കേട്ടോളൂ, ജീവിത വിജയത്തിനായുള്ള പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങ ഇവയാണ്...
            ആപത്തി പെട്ടിരിക്കുന്നവ പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്
            കയ്യി കിട്ടിയ ഒന്ന് മരത്തിലിരിക്കുന്ന രണ്ടിനേക്കാ ഭേദമാണ്
            പിന്നെ, നഷ്ടപ്പെട്ടതിനെ കുറിച്ചോത്ത് ഒരിക്കലും സങ്കടപ്പെടരുത്..."
            ഇത്രയും പറഞ്ഞ് തത്തമ്മ അകലേയ്ക്ക് പറന്നു പോയി. ആദ്യം നിരാശ തോന്നിയെങ്കിലും ആലോചിച്ചു നോക്കിയപ്പോ ശങ്കുവിന് തത്തമ്മ പറഞ്ഞ കാര്യങ്ങ നന്നായി ബോദ്ധ്യപ്പെട്ടുപിന്നീടൊരിക്കലും ശങ്കു ഇത്തരത്തിലുള്ള അത്യാഗ്രഹവും അമിതാവേശവും മണ്ടത്തരവും കാട്ടിയിട്ടില്ല.
            എന്റെ കൊച്ചു കുഞ്ഞുങ്ങക്ക് ഇതി നിന്ന് കുറെ  നല്ല കാര്യങ്ങ മനസ്സിലായില്ലേ? തത്തമ്മയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കാൻ ദേ ഇവിടെ ക്ലിക്ക് ചെയ്തേ