കുട്ടിക്കാലത്തെ ഓർമ്മകൾ തുടങ്ങുന്നത്, വാവയെ ഒക്കത്തിരുത്തി മാമം കൊടുക്കുന്ന ഒരു അമ്മയിൽ…
ഭക്ഷണം കൊടുക്കാൻ എപ്പോഴും വാവയെ മുറ്റത്ത് കൊണ്ടുപോവുക, ആദ്യം കുറച്ച് ആഹാരം മുറ്റത്ത് വിതറുക, കാക്ക, പൂച്ച, കോഴി, പട്ടി…ചില സമയത്ത് കന്നുകുട്ടികളും ഒരുമയോടെ അതു തിന്നുക, കൂട്ടത്തിൽ ഒരു പാട്ടും പാടിക്കൊണ്ട് ആ അമ്മ കുഞ്ഞിന് ആഹാരം കൊടുക്കുക…. ചൈതന്യം നിറഞ്ഞ ഓർമ്മകൾ, അല്ലേ…
എല്ലാ അമ്മമാരും പാടിയിരുന്ന ഈ പാട്ടില്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് കുട്ടിക്കാലം!
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റകൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരയൂലേ
കുഞ്ഞേ, കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയ്യിലെ നെയ്യപ്പം
ഇല്ല തരില്ലീ നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ?
ചുറ്റുപാടുകളെ ആസ്വദിക്കാൻ, ജീവജാലങ്ങളെ സ്നേഹിക്കാൻ, അവയ്ക്കും വീടും കൂടും കുട്ടികളും ഉണ്ടെന്നും, ഏതു ജീവിയായാലും സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാൻ എന്തു ത്യാഗവും ചെയ്യുമെന്നും... എല്ലാം നിറഞ്ഞ കവിത..... സ്നേഹം പ്രകൃതിയിൽ നിന്നും പഠിച്ചു തുടങ്ങുന്നു കുഞ്ഞുങ്ങൾ....
നാമെല്ലാം ഏറ്റവും ആദ്യം അനുകരിച്ച പ്രകൃതിയിലെ ശബ്ദം കാക്കയുടെതാണല്ലോ. കാക്കക്കൊപ്പം കാ..കാ.. എന്നു വിളിച്ചു മത്സരിക്കാത്ത കുഞ്ഞുങ്ങളുണ്ടോ…
നാമെല്ലാം ഏറ്റവും ആദ്യം അനുകരിച്ച പ്രകൃതിയിലെ ശബ്ദം കാക്കയുടെതാണല്ലോ. കാക്കക്കൊപ്പം കാ..കാ.. എന്നു വിളിച്ചു മത്സരിക്കാത്ത കുഞ്ഞുങ്ങളുണ്ടോ…
പക്ഷികളിൽ എറ്റവും ബുദ്ധിയുള്ളത് കാക്കക്കാണത്രേ. ഇത്തിറ്റി വെള്ളം നിറച്ച കുടത്തിൽ കല്ലു പെറുക്കിയിട്ട് ജലനിരപ്പുയർത്തി ദാഹം തീർക്കാൻ വേറെ ഏതു പക്ഷിക്കാണ് സാധിക്കുക… ഈ കാക്കയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ, ദേ...ഇവിടെ ക്ലിക്ക് ചെയ്യൂ...